എന്താണ് സത്യവേദപുസ്തകം അല്ലെങ്കിൽ ബൈബിൾ?

ഈ വിഷയത്തെക്കുറിച്ച് അല്പമായി ഈ സന്ദര്‍ഭത്തില്‍ പങ്കുവയ്ക്കുവാൻ ആഗ്രഹിക്കുന്നു. നമുക്കറിയാം, ലോകത്തിൽ പ്രചാരത്തിലുള്ള മതപുസ്തകങ്ങളിൽ ഒന്നുമാത്രമാണ് സത്യവേദപുസ്തകം അല്ലെങ്കിൽ ബൈബിൾ എന്നുള്ളത്. മറ്റ് മതഗ്രന്ഥങ്ങളിലും അതിന്‍റെ രചയിതാക്കളുടെ താല്പര്യങ്ങൾക്കും കാഴ്ചപ്പാടുകൾക്കും അനുസരിച്ചാണ് അത്മിക വിഷയങ്ങൾ അല്ലെങ്കിൽ ദൈവിക വിഷയങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. എല്ലാ മതങ്ങൾക്കും അതാതിന്‍റെതായ വിശ്വാസരീതികളും ദൈവങ്ങളും ഉണ്ടെന്ന് നമുക്ക് കാണാൻ കഴിയും. ലോകത്തിൽ ആകെ ഉള്ള മതത്തിന്‍റെയും അതിന്‍റെ ഗ്രന്ഥങ്ങളുടെയും കണക്കെടുത്താൽ അത് എണ്ണത്തിൽ വളരെ കുറഞ്ഞതേ കാണുകയുള്ളു. അതിനാൽ ഭൂമുഖത്തുള്ള മനുഷ്യരിൽ ഭൂരിഭാഗവും ഏതെങ്കിലും ഒരു മതവിശ്വാസിയോ അതിലുള്ള ദൈവവിശ്വാസിയോ ആയിരിക്കും എന്നുള്ളത് ഒരു വസ്തുതയുമാണ്. എന്നാൽ, ഭാരതത്തിലെ (ചാര്വാകൻ) ഈശ്വരൻ ഇല്ല എന്നുള്ളതും അതിന്‍റെ അനുയായികളെ പഠിപ്പിക്കുന്നതായി കാണാൻ കഴിയും.
(പ്രാചീന ഭാരതത്തിലെ നിരീശ്വരവാദിയായ ചിന്തകനായിരുന്നു ചാർവാകൻ. കേവല ഭൗതികവാദമായിരുന്നു ഇവരുടെ അടിസ്ഥാന തത്ത്വം. ചാർവാക ദർശനം എന്നാണു ഇതറിയപ്പെടുന്നത്. ലോകായത ദർശനം എന്നും ഇതറിയപ്പെടുന്നു. വേദങ്ങളിലെ ആത്മീയ ചിന്തയെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തു ചാർവാകന്മാർ. ദേബീ പ്രസാദ് ചതോപാധ്യായായുടെ പഠനങ്ങൾ ഈ വിഷയത്തിൽ ശ്രദ്ധേയമണ്.ബുദ്ധമതത്തിന്‍റെ സങ്കല്പങ്ങളിൽ ഒരു ദൈവത്തെ പ്രത്യേകമായി പരാമർശിക്കുന്നില്ല. ഇതില്നിന്നെല്ലാം വ്യത്യസ്തമായി, ഒരു ന്യൂനപക്ഷം ജനവിഭാഗം, ഈശ്വരൻ ഇല്ല എന്നുള്ള സങ്കല്പത്തിൽ അടിയുറച്ച് നിൽക്കുന്നതായും കാണാവുന്നതാണ് (യുക്തിവാദം). വിദേശരാജ്യങ്ങൾ നാം കണക്കിലെടുക്കുമ്പോൾ, മുൻകാലങ്ങളിൽ ദൈവവിശ്വാസം ഉണ്ടായിരുന്ന പല ക്രിസ്തീയവിശ്വാസമുള്ള രാജ്യങ്ങളിലും, ഇന്ന്, ദൈവവിശ്വാസം ഇല്ലാത്തവർ കൂടി വരുന്നതായി കാണാൻ കഴിയും. പുത്തൻ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ആവിർഭാവത്തോടെ, അതിന്‍റെ വളർച്ചയോടെ, ശാസ്ത്രത്തിന്‍റെ സഹായത്തോടെ, പുതുതലമുറകൾ ദൈവാന്വേഷണം നടത്തുമ്പോൾ, യുക്തികൊണ്ട്, ബുദ്ധികൊണ്ട്, തെളിവുകൾ കൊണ്ട്, അംഗീകരിക്കത്തക്ക ഒന്നുംതന്നെയും അവർക്ക് അതിൽനിന്ന് അതായത്, അവരുടെ അന്വേഷണത്തിൽ നിന്ന് ലഭിക്കുന്നില്ല. അതിനാൽ ഈ ഭൗതിക പ്രപഞ്ചത്തെയും അതിലെ സംവിധാനങ്ങളെയും നാം തൊട്ട് അനുഭവിക്കുന്നതുപോലെ, ഈശ്വരനെ അനുഭവിക്കുവാൻ കഴിയാത്തതിനാൽ ‘ദൈവം ഇല്ല’ എന്നുള്ള ഒരു തീരുമാനത്തിൽ പുതുതലമുറകളിലെ ഒരു ന്യൂനപക്ഷം എത്തി നിലനിൽക്കുന്നതായി കാണാൻ കഴിയും.
സങ്കീര്ത്തനങ്ങളിൽ ഇത് എഴുതിയിരിക്കുന്നു.
53 വാക്യം 1 ദൈവം ഇല്ല എന്നു മൂഢൻ തന്‍റെ ഹൃദയത്തിൽ പറയന്നു; അവർ വഷളന്മാരായി, മ്ളേച്ഛമായ നീതികേടു പ്രവർത്തിക്കുന്നു; നന്മ ചെയ്യുന്നവൻ ആരുമില്ല. 2 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാണ്മാൻ ദൈവം സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു. 3 എല്ലാവരും പിൻവാങ്ങി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മചെയ്യുന്നവനില്ല; ഒരുത്തൻ പോലും ഇല്ല.
ദൈവം ഉണ്ടോ എന്നുള്ള അന്വേഷണം മനുഷ്യൻ ഉത്ഭവിച്ച അവന്‍റെ ആദിമ കാലം മുതൽ നടത്തിയിരുന്നതായി നമുക്ക് കാണാൻ കഴിയും. എഴുതുവാനുള്ള കഴിവും, അതിനുള്ള സാങ്കേതിക വിദ്യയും രൂപപ്പെട്ടപ്പോൾ മനുഷ്യരുടെ ദൈവവിഷയ സംബന്ധമായ കാര്യങ്ങൾ അവർ രേഖപ്പെടുത്തിയത്, ചരിത്രത്തിലെ തെളിവുകൾ എന്ന വണ്ണം സൂക്ഷിക്കുന്നുണ്ട്. അതിലാകട്ടെ ക്രിസ്തുവിനും അനേക വർഷങ്ങൾക്ക് മുൻപ് ഭാരതത്തിലും രേഖപ്പെടുത്തിയിട്ടുള്ള ഈശ്വര സംബന്ധിയായ വിഷയങ്ങൾ കാണാൻ കഴിയുന്നതാണ്. ഓരോ ദേശങ്ങളിലും അതിന്‍റെതായ മതഗ്രന്ഥങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ ഗ്രന്ഥങ്ങൾ എല്ലാം തന്നെയും എല്ലാ ദേശങ്ങളിലും നിലനിൽക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ, ക്രിസ്ത്യാനിയുടെ പുസ്തകമായ ബൈബിൾ, മുഹമ്മദ് രേഖപ്പെടുത്തിയിട്ടുള്ള ഖുർആൻ, എന്നീ ഗ്രന്ഥങ്ങൾ ലോകത്തിൽ എല്ലായിടത്തും നിലനിൽക്കുന്നതായി കാണാൻ കഴിയും. മാത്രവുമല്ല ഈ രണ്ട് ഗ്രന്ഥങ്ങളെ കുറിച്ച് ധാരാളം ആളുകൾ പഠനം നടത്തുകയും അതിൽ അനുവദിച്ചിട്ടുള്ള വിശ്വാസത്തിലേക്ക് അനേകർ കടന്നു വരികയും ചെയ്യുന്നതായി നമുക്ക് കാണാൻ കഴിയും. എന്നാൽ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഭാരതത്തിലുള്ള ബുദ്ധമതം, ജൈനമതം, സിക്കുമതം, ഹിന്ദുമതം, പാർസികളുടെ മതം, മുതലായവയും മറ്റു അധികം പ്രചാരത്തിൽ ഇല്ലാത്ത മതങ്ങളുടെ പുസ്തകങ്ങളും അവിടങ്ങളിലായി പ്രചാരത്തിലുണ്ട്. ഇതിൽ മുൻപ് പരാമർശിച്ചിട്ടുള്ള ബൈബിൾ, ഖുർആൻ എന്നീ ഗ്രന്ഥങ്ങൾ എടുക്കുകയാണെങ്കിൽ ലോകത്തിലെ ഭൂരിപക്ഷം ആളുകളും അംഗീകരിക്കുന്ന വിശ്വസിക്കുന്ന ഒരു ദൈവത്തെ, ആ ഗ്രന്ഥത്തിൽ കാണാൻ കഴിയും. ഖുർആൻ എന്ന പുസ്തകം മുഹമ്മദ് എന്ന ഏക വ്യക്തിയാൽ രചിക്കപ്പെട്ടിട്ട് 1400 വർഷങ്ങൾ മാത്രമേ ആയിട്ടുള്ളു. ആ പുസ്തകത്തിന്‍റെ രചന സത്യവേദപുസ്തകത്തിലെ പുതിയ നിയമം രേഖപ്പെടുത്തിയതിന് ശേഷം 600 വർഷങ്ങൾ കഴിഞ്ഞ് മാത്രമാണ് നടന്നിട്ടുള്ളത്. എന്നാൽ വേദപുസ്തകം ആകട്ടെ, ദൈവസ്നേഹത്തിൽ അധിഷ്ഠിതമായ സാഹോദര്യമുള്ള, യുദ്ധവും മറ്റു സകല കുറ്റകൃത്യങ്ങളും വെടിഞ്ഞുള്ള ഒരു ജീവിതം പരിശുദ്ധാത്മാവിലൂടെ വെളിപ്പെടുത്തുന്നു. എന്നാൽ ഖുർആൻ എന്ന ഗ്രന്ഥമാകട്ടെ, ഏതു വിധങ്ങളിലെല്ലാം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇടപെടുന്നു എന്നുള്ളത്, ഇക്കാലങ്ങളിലെ ചര്ച്ചാ വിഷയങ്ങൾ തന്നെയായി നിലനില്ക്കുന്നുണ്ട്. ഇനി ലോകത്തിലെ മഹാഭൂരിപക്ഷം ആളുകൾ അംഗീകരിക്കുന്ന, വിശ്വസിക്കുന്ന ഗ്രന്ഥമായ ബൈബിളിനെ കുറിച്ച് അറിയിക്കാം. ഈ പുസ്തകം ഒരൊറ്റ വ്യക്തി രേഖപ്പെടുത്തിയിട്ടുള്ള ഒരു പുസ്തകം അല്ല എന്നുള്ളത് ആദ്യമേ അറിയിക്കട്ടെ. നാല്‍പ്പതോളം പുരുഷ എഴുത്തുകാർ അതായത് യിസ്രായേൽ ദേശത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇരുന്നുകൊണ്ട് അത് രേഖപ്പെടുത്തുകയുണ്ടായി. അതിലെ ഒരു പ്രത്യേകത എന്നുള്ളത്, അത് രേഖപ്പെടുത്തിയ കാലഘട്ടമാണ്. നാം അംഗീകരിക്കുന്ന കലണ്ടർ അനുസരിച്ച്, ക്രിസ്തുവിനും 1400 വർഷങ്ങൾക്കു മുൻപ് എഴുതുവാൻ ആരംഭിച്ചുകൊണ്ടു, ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിൽ ഇതിന്‍റെ എഴുത്ത് അവസാനിപ്പിച്ചതായി മനസ്സിലാക്കാം. ഈ പുസ്തകത്തിന്‍റെ മറ്റൊരു പ്രത്യേകത, ഈ പുസ്തകത്തിലെ എല്ലാവരുടെയും ലക്ഷ്യം ഒരൊറ്റ മർമ്മമാണ്.അതായത് നിത്യത, അല്ലെങ്കിൽ മോക്ഷം കൈവരിക്കുക എന്നുള്ളതാണ്. മനുഷ്യരുടെ എഴുത്തിന്‍റെ ശൈലികളും അവരവർ രേഖപ്പെടുത്തിയ നാട്ടിലെ ഭാഷയുടെ ശൈലിയും, പ്രയോഗങ്ങളും, അതിൽ കാണാൻ കഴിയും.
ഇത്രയും കാര്യങ്ങൾ ഞാൻ ബൈബിളിനെ (വേദപുസ്തകം) കുറിച്ച് ആമുഖമായി പങ്കുവെച്ചതാണ്. ഇനി അതിലെ വിഷയത്തിലേക്ക് നമുക്ക് കടന്നു വരാം. ആ പുസ്തകത്തിലെ മുഖ്യവിഷയം എന്നുള്ളത് മനുഷ്യന്‍റെ ഉള്ളിലുള്ളതും, എന്നാൽ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ. പ്രത്യേകമായി, ബുദ്ധികൊണ്ടോ, യുക്തികൊണ്ടോ, വിദ്യാഭ്യാസം കൊണ്ടോ, ധനം കൊണ്ടോ, നേടിയെടുക്കുവാൻ കഴിയാത്തതുമായ നിത്യജീവന്‍റെ ആശ അതായത്, മനുഷ്യനിലുള്ള എന്നേക്കും ജീവിക്കുവാനുള്ള താല്പര്യം അവന് നിവർത്തിക്കുക എന്നുള്ളതാണ്.
ഈ വിഷയങ്ങളെക്കുറിച്ചും പരാമർശിക്കുമ്പോൾ, അല്പമായി മറ്റ് മതപുസ്തകങ്ങളുടെ അല്ലെങ്കിൽ അതതു ദേശങ്ങളിലെ പ്രാദേശിക ദൈവങ്ങളെയും നാം പരിഗണിക്കേണ്ടതുണ്ട്. അതിൽനിന്ന് പ്രാദേശിക ദൈവങ്ങള്ക്കുള്ള ആരാധനകൾ അതതുദേശങ്ങളിൽ നിലനിൽക്കുന്ന രീതിയിലാണ് അവിടങ്ങളിലുള്ള മനുഷ്യർ ക്രമീകരിച്ചു വരുന്നത്. എന്നാൽ ഭൂരിപക്ഷം ആളുകൾ അംഗീകരിക്കുന്ന ഹിന്ദുമതം, ഇസ്ലാം മതം, ബുദ്ധമതം, സിക്കുമതം, ബഹായികളുടെ മതം, കൺഫ്യൂഷസ് മതം, ഇങ്ങനെയുള്ള മതങ്ങളുടെ ഗ്രന്ഥങ്ങളിൽ അതിന്‍റെതായ ദൈവാന്വേഷണ രീതിയും ആരാധനകളും കാണാൻ കഴിയും. ഇതുകൂടാതെ സാത്താന്യ ആരാധന എന്നുള്ള രീതിയിൽ ബൈബിളിന് വിരുദ്ധമായ ഒരു ആരാധനാരീതിയും പ്രാബല്യത്തിൽ ഉണ്ട്. ലോകത്തിൽ എല്ലായിടങ്ങളിലും അല്പം ആയി കാണുന്ന ഇത്തരം ആരാധനയുടെ കീഴിലും അനേകം ആളുകൾ പ്രത്യേക പൂജാ വിധികളോടെ കൂടിവരുന്നതായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ഏതാണ്ട് എല്ലാ മത സംവിധാനങ്ങളിലും, മോക്ഷ പ്രാപ്തിക്ക് വേണ്ടിയുള്ള നിലപാടുകൾ സ്വീകരിക്കുന്നതായി കാണാൻ കഴിയും. ഓരോരോ മതഗ്രന്ഥങ്ങളും അവകാശപ്പെടുന്ന പൂജാ സംവിധാനങ്ങളും ആരാധനാരീതികളും പുണ്യസ്ഥലം സന്ദർശനങ്ങളും, അവരുടെ ജീവിതത്തിന്‍റെ ആത്മീകമായിട്ടുള്ള ഭാഗങ്ങളാണ്. ഓരോരോ മത വിഭാഗങ്ങളുടെ കീഴിലുള്ള ആളുകൾ, അവരവരുടെ മതം അല്ലെങ്കിൽ ഗുരുക്കന്മാർ നിഷ്കർഷിക്കുന്ന രീതികൾ (rituals) പിൻപറ്റുന്നതായി കാണാൻ കഴിയും.
എന്നാൽ ഇങ്ങനെയുള്ള വിഷയങ്ങളെ സംബന്ധിച്ച് സത്യവേദപുസ്തകം വളരെ കൃത്യമായി അതിന്‍റെ ആരംഭം മുതൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഉല്പത്തി എന്ന പേരിലുള്ള പുസ്തകം നാം വായിക്കുമ്പോൾ സകലത്തിന്‍റെയും സൃഷ്ടിപ്പ് അതിൽ കാണാനായിട്ട് കഴിയും.
മനുഷ്യന്‍ എന്ന ജീവനുള്ള ദേഹി!
മനുഷ്യന്‍റെ സൃഷ്ടിപ്പ് നാം നോക്കുമ്പോൾ അവൻ ഒരു ജീവനുള്ള ദേഹിയായാണ് സൃഷ്ടിക്കപ്പെട്ടത്.
ഉല്പ്പകത്തി 2 വാക്യം 7 യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ട് അവന്‍റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.
അതിനാൽ തന്നെ ദൈവസാന്നിധ്യം അവന് അനുഭവിച്ചറിയുവാൻ കഴിയുമായിരുന്നു. തന്‍റെ സാന്നിധ്യത്തിൽ, ദൈവം മറ്റു കാര്യങ്ങൾ നിർവഹിച്ചതായും നമുക്ക് മനസ്സിലാക്കാം. എന്നാൽ ഒരു കൽപ്പനയുടെ ലംഘനം നടന്നതിലൂടെ, മനുഷ്യൻ ജീവനുള്ള ദേഹി എന്നുള്ള പദവി നഷ്ടപ്പെടുത്തുകയും, ഒരു ജഡം എന്നുള്ള പദവിയിലേക്ക് മാറ്റപ്പെടുകയും ചെയ്തു. അതായത്, അവൻ ഒരു അധർമ്മിയായി മാറി എന്നർത്ഥം.
ഗലാത്യര്‍ 5: 19, 20, 21 ജഡത്തിന്‍റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല.
എന്നാൽ ദൈവം തന്‍റെ സാദൃശ്യത്തിൽ തന്‍റെ കരങ്ങൾ കൊണ്ട് സൃഷ്ടിച്ചു തന്‍റെ ആത്മാവിനെ അവരിൽ പകർന്നത് അവർ പൂർണതയോടെ ഏദൻ തോട്ടത്തിൽ ജീവിക്കുക എന്ന താല്പര്യത്തോടു കൂടിയായിരുന്നു എന്ന് വായന നടത്തുന്നവർ മനസ്സിലാക്കുവാൻ ഇടയായിത്തീരുന്നു. എന്നാൽ ദൈവത്തിന്‍റെ നിശ്ചയപ്രകാരമുള്ള അല്ലെങ്കിൽ മനുഷ്യനെ സംബന്ധിച്ച മുൻനിർണ്ണയ പ്രകാരമാണ് ദമ്പതികൾ പാപത്തിൻ കീഴിൽ അടക്കപ്പെടുന്നത്. ഇത് ഒരു പ്രത്യേക താൽപര്യത്തോടെ ദൈവം ചെയ്യുക കൂടിയാണെന്ന് പഴയനിയമം വായിക്കുന്ന ഒരാൾക്ക് കണ്ടെത്തുക പ്രയാസമാണ്.അതിനെക്കുറിച്ച് പുതിയനിയമം ഇങ്ങനെ വിവരിക്കുന്നു.
ഗലാത്യര്‍ 3:22 വിശ്വസിക്കുന്നവർക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിന്നു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിൻ കീഴടെച്ചുകളഞ്ഞു.
പൂർണ്ണമായ നന്മതിന്മകളെ കുറിച്ചുള്ള അറിവ് ഇല്ലാതിരുന്ന ആ ദമ്പതികൾ പാപത്തിന് വിധേയപ്പെടുന്നത് ദൈവ പദ്ധതിയായി നമുക്ക് പുതിയനിയമത്തിൽ മനസ്സിലാക്കാൻ കഴിയും. അങ്ങനെ പൂർവ്വ മാതാപിതാക്കളുടെ മക്കളായ എല്ലാ മനുഷ്യരും പാപം എന്ന ജഡീക വ്യവസ്ഥയുടെ കീഴിൽ പിറന്നു വീഴുന്നതായി നമുക്ക് മനസ്സിലാക്കാൻ കഴിയും.
സങ്കീര്ത്തനങ്ങളിൽ അതിനെക്കുറിച്ച് രേഖപ്പെടുത്തുന്നുണ്ട്. 51:5 ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെഅ അമ്മ എന്നെ ഗർഭം ധരിച്ചു. 6 അന്തർഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നതു; അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.
ഇപ്രകാരം പാപത്തിലടയ്ക്കപ്പെട്ട് ജീവിതപൂർണ്ണത പ്രാപിക്കാൻ കഴിയാതെ അധമനായിത്തീർന്ന മനുഷ്യന്‍റെ വീണ്ടെടുപ്പാണ് ക്രിസ്തുയേശുവിലൂടെ നടക്കുന്നത്. പിശാചിന്‍റെ അടിമയായി ത്തീർന്ന മനുഷ്യനെ വീണ്ടെടുത്ത് ക്രിസ്തുവിന്‍റെ അടിമയാക്കിത്തീർക്കുന്ന അതായത് പൂർണ്ണമായ ദൈവപ്രസാദത്തിന് പാത്രമാകുവാൻ തക്കവണ്ണം വിശുദ്ധിയോടെ ജീവിക്കേണ്ടതിന് മനുഷ്യനെ ദൈവം ഒരുക്കുകയാണ് പുതിയനിയമത്തിലൂടെ ചെയ്യുന്നത്.
മത്തായി 7:21 എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെു പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.
പരസ്യം

പുതിയ വാർത്തകൾ
March 30, 2025
എന്താണ് സത്യവേദപുസ്തകം അല്ലെങ്കിൽ ബൈബിൾ? (തുടര്...
February 01, 2025
ഷിബു മൂപ്പൻ (ഷിബു തോമസ്, 49) മഹത്വത്തിൽ പ്രവേശി...
February 22, 2025
ഭീകര ആക്രമണത്തിൽ ചർച്ചിനുള്ളിൽ 70 ക്രിസ്ത്യാനിക...
January 12, 2025
ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ
December 21, 2024
ബൈബിളുകളുടെ വിൽപ്പന അമേരിക്കയിൽ വർദ്ധിക്കുന്നു
October 17, 2024
മോഹിക്കാതിരിക്കുന്നത് സാധ്യമോ?
October 02, 2024
ഇസ്രായേലിൽ ഭീകരാക്രമണവും തീമഴ പോലെ ഇറാന്റെ റോക്...
September 19, 2024